പെരുമ്പാവൂർ: മൂന്ന് വര്‍ഷത്തോളമായി എറണാകുളം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയുടെ അടഞ്ഞു കിടന്ന പ്രധാന കവാടം തുറന്നുകൊടുത്തു. നിര്‍മാണപ്രവൃത്തിയുടെ പേര് പറഞ്ഞ് അകാരണമായി അടച്ചിട്ട കവാടമാണ് പ്രതിഷേധത്തിനൊടുവിൽ അധികൃതര്‍ തുറന്ന് കൊടുത്തത്. ദിവസവും നൂറുകണക്കിന് രോഗികളാണ് ആശുപത്രിയില്‍ എത്തുന്നത്. ഒപിയിലേക്കെത്താന്‍ ഇനി ആശുപത്രിപരിസരം മൊത്തം കറങ്ങേണ്ട അവസ്ഥയായിരുന്നു.
എന്നാല്‍ ഇനി ഗതാഗതത്തിന് ഏറ്റവും സൗകര്യമുളള സ്ഥലത്ത് ഇനി വാഹനം ഇറങ്ങി മുന്നോട്ടൊന്ന് നടന്നാല്‍ മാത്രം മതി. മൂന്ന് വർഷത്തോളമാണ് പ്രധാന കവാടം അടഞ്ഞ് കിടന്നത് നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാലാണ് അടച്ചിട്ടതെന്നായിരുന്നു ന്യായീകരണം. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ബ്ലോക്കിലാണ് ഈ ഒ പി പ്രവര്‍ത്തിക്കുന്നതും.
പിന്നെ എന്ത് കൊണ്ട് തുറന്നു കൊടുത്തില്ല എന്നതിന് വ്യക്മായ മറുപടി ലഭിച്ചിട്ടില്ലാ അധികൃതരിൽ നിന്നും
.
