ദേശിയ അവാർഡ് നിർണയത്തില് ‘ആടു ജീവിതം’ തഴഞ്ഞതിനുപിന്നിൽ ചില കാരണങ്ങളുണ്ടെന്ന് ഉർവശി. അതിന്റെ സംവിധായകൻ ബ്ലെസിയും സംഗീത സംവിധായകൻ എ.ആർ. റഹ്മാനും എന്തു തെറ്റുചെയ്തു. ഓസ്കർ വരെ നേടിയ സംഗീതജ്ഞനാണ് റഹ്മാൻ. ഒരു പരാമർശംപോലും നടത്താതെ അവരെ എത്ര പെട്ടെന്നാണ് ജൂറി പുറത്തുകളഞ്ഞതെന്നും ഉർവശി ചോദിച്ചു
‘ആടുജീവിതത്തിനെ എങ്ങനെയാണ് അവർക്ക് ഒഴിക്കാൻ കഴിഞ്ഞത്?. നജീബിന്റെ ജീവിതവും അദ്ദേഹത്തിന്റെ കഷ്ടപ്പാടുകളും ദുരിതവും അവതരിപ്പിക്കനായി സമയവും പരിശ്രമവും നൽകി ശാരീരിക പരിവർത്തനത്തിലൂടെയും കടന്നുപോയ ഒരു നടൻ നമുക്കുണ്ട്. നമുക്കെല്ലാവർക്കും അറിയാം അവാർഡ് ലഭിക്കാതെ പോയതിന് എമ്പുരാൻ ആണ് കാരണമെന്ന്. അവാര്‍ഡുകള്‍ രാഷ്ട്രീയവത്കരിക്കാനാവില്ല’, ഉർവശി പറഞ്ഞു.
തെന്നിന്ത്യയിൽ നിന്ന് സമർപ്പിച്ച പട്ടികയിൽ 14 കാറ്റഗറികളിൽ ആടുജീവിതം ഇടംപിടിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. എന്നാൽ ഒരു പുരസ്കാരം പോലും ഈ ചിത്രത്തിന് ലഭിച്ചില്ല. പിന്നാലെ ദേശീയ അവാർഡ് ജൂറിയുടെ നിലപാടിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി മന്ത്രി വി.ശിവൻകുട്ടി ഉൾപ്പടെ നിരവധിപ്പേർ രംഗത്തെത്തുകയും ചെയ്തു.
