ന്യൂഡൽഹി: ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രയങ്കാ ഗാന്ധിയുടെ ഭർത്താവും റിയൽ എസ്റ്റേറ്റ് ബിസിനസുകാരനുമായ റോബർട്ട് വദ്രയെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുന്നു. തുടർച്ചയായ മൂന്നാം ദിവസവും റോബർട്ട് വദ്ര ഇഡിയുടെ മുമ്പിലെത്തി. ചോദിച്ച കാര്യങ്ങൾ തന്നെയാണ് ഇഡി ചോദിച്ചുകൊണ്ടിരിക്കുന്നതെന്ന് റോബർട്ട് വദ്ര മാധ്യമങ്ങളോട് പറഞ്ഞു.
കേസ് നേരിടാൻ കോൺഗ്രസ് പാർട്ടിയുടെ പിന്തുണയുണ്ടെന്ന് റോബർട്ട് വാദ്ര അവകാശപ്പെട്ടു. ചോദിച്ച ചോദ്യങ്ങൾ തന്നെയാണ് ഇഡി ആവർത്തിച്ച് ചോദിച്ചുകൊണ്ടിരിക്കുന്നത്. മനോഹർ ലാൽ ഖട്ടാർ സർക്കാർ ക്ലീൻ ചിറ്റ് നൽകിയ കേസിലാണ് ഇഡിയുടെ ഇപ്പോഴത്തെ നടപടി. നാളെ ബിജെപിയിൽ ചേർന്നാൽ തീരാവുന്ന കേസേ ഉള്ളൂ എന്നും വദ്ര പരിഹസിച്ചു.
