പെരുമ്പാവൂർ | 21, ഫെബ്രുവരി | 2026
യു.ഡി.എഫിന്റെ കോട്ടയാണ് പെരുമ്പാവൂരെന്നും ചരിത്ര ഭൂരിപക്ഷത്തിൽ പെരുമ്പാവൂരിൽ യു.ഡി.എഫ്. സ്ഥാനാർഥിയെ വിജയിപ്പിക്കണമെന്ന് പ്രവർത്തകരോട് ആവശ്യപ്പെട്ട് വി.ഡി സതീശൻ. പുതുയുഗയാത്രയ്ക്ക് പെരുമ്പാവൂരിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആറുലക്ഷം കോടി രൂപയുടെ കടബാധ്യത മലയാളിയുടെ തലയിൽ കെട്ടിവെച്ചാണ് അടുത്തമാസം മുഖ്യമന്ത്രി പിണറായി വിജയൻ അധികാരത്തോട് സലാം പറയുന്നതെന്ന് വി.ഡി. സതീശൻ. സമ്പദ്ഘടനയാണ് ഒരു സംസ്ഥാനത്തിന്റെ നട്ടെല്ല്. കേരളത്തിന്റെ ആ നട്ടെല്ല് തകർന്നുകിടക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളം. ഖജനാവിൽ പണമുണ്ടാകുമ്പോൾ മാത്രമേ സാധാരണക്കാരന്റെ ജീവിതനിലവാരം ഉയർത്താൻ സർക്കാരിന് കഴിയൂ. കഴിഞ്ഞ രണ്ടു കൊല്ലമായി ഗവേഷണതുല്യമായ ഗൃഹപാഠം ചെയ്താണ് യു.ഡി.എഫ്. വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബെന്നി ബഹനാൻ എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്തു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. അധ്യക്ഷനായി. കെ.പി.സി.സി. ജനറൽ സെക്രട്ടറി ബി.ആർ.എം. ഷഫീർ മുഖ്യപ്രഭാഷണം നടത്തി. എം.എൽ.എ.മാരായ അൻവർ സാദത്ത്, റോജി എം. ജോൺ, ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എസ്. ഷറഫ്, ടി.എം. സക്കീർ ഹുസൈൻ, മനോജ് മൂത്തേടൻ, എൻ.വി.സി. അഹമ്മദ്, എം.എം. ഷാജഹാൻ, പി.എ. മുക്താർ, ഷീബാ രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

























