ദുബായ്: ഏഷ്യ കപ്പിൽ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-പാകിസ്ഥാൻ ഫൈനലിന് അരങ്ങൊരുങ്ങി. ഞായറാഴ്ച്ചയാണ് ഇന്ത്യ-പാക് ചരിത്ര ഫൈനൽ. സൂപ്പർ ഫോറിലെ നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെ പാകിസ്താൻ തോൽപ്പിച്ചതോടെയാണ് പാകിസ്താൻ ഫൈനലിലേക്ക് യോഗ്യത നേടിയത്.
പാകിസ്താൻ ഫൈനലിലേക്ക് യോഗ്യത നേടിയതോടെ 41 വർഷത്തെ ഏഷ്യാ കപ്പിന്റെ ചരിത്രമാണ് മാറ്റി കുറിക്കപ്പെട്ടത്. 41 വർഷത്തെ ടൂർണമെന്റിന്റെ ചരിത്രത്തിൽ ഏഷ്യയിൽ പ്രധാന ശക്തികളും ഇതുവരെ ഫൈനലിൽ ഏറ്റുമുട്ടിയിട്ടില്ല. ഞായറാഴ്ച്ചയോടെ ഈ കഥ തന്നെ മാറുന്നതാണ്.
സൂപ്പർ ഫോറിലെ ആദ്യ രണ്ട് മത്സരം വിജയിച്ചാണ് ഇന്ത്യയുടെ വരവ്. പാകിസ്താൻ ഇന്ത്യക്കെതിരെ തോറ്റെങ്കിലും ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരെ തോൽപ്പിച്ചാണ് ഫൈനലിൽ പ്രവേശിച്ചത്
